Categories

Wednesday, August 7, 2013

പഴമയുടെ വീര്യം…..!!


ഹൃദയത്തെ അലിയിച്ചു പാട്ട് പാടിക്കാന് പ്രണയത്തോളം പോന്ന മറ്റൊരു വികാരമില്ല. ചങ്ങമ്പുഴയുടെ രമണനും ചന്ദ്രികയും, ബഷീറിന്ടെ  മജീദും സുഹ്രയുമൊക്കെ ഒക്കെ പിറന്ന മലയാളത്തില്‍, ഓര്‍മ്മക
ള്ക്ക്  സുഗന്തം പരത്തി കണ്ണ് നനയിപ്പിച്ചിരുന്ന ഒട്ടേറെ ഖന സാന്ദ്രമായ പ്രണയ രാഗങ്ങള്‍ വന്നുപോയി...
മലയാളി ചിര കാലത്തേക്ക് ആയി സൂക്ഷിച്ചു വച്ചിരിക്കുന്ന അപൂര്‍വ്വ സുന്ദര ഗാനങ്ങള്..

സ്വകാര്യ നിമിഷങ്ങളില്‍  പ്രണയിനിക്കായി ഈ അനശ്വര പ്രണയ ഗാനത്തിന്റെ വരികള്‍ പാടി കൊടുക്കാത്തവര്‍ ഉണ്ടാകില്ല. ഇന്നത്തെ ന്യൂജെനറേഷന്‍ ഉള്പ്പെടെ.. കാരണം പ്രണയം അന്നും ഇന്നും പൈങ്കിളിയാണ്.

പരിഷ്ക്കാരങ്ങള്‍ക്കു മുന്നില്‍  അടിയറവു പറയാത്ത, പകരം വക്കാന്‍ മറ്റൊന്ന് ഇല്ലാത്ത വരികളും ഈണങ്ങളും ചരിത്ര താളുകളില്‍ ബാക്കിയാക്കി ഒട്ടേറെ ഇതിഹാസങ്ങള്‍ മലയാള ഗാന ലോകത്ത് നിന്നും അരങൊഴിഞ്ഞു ....!!



വയലാറും ബാബുരാജും ദേവരാജന്‍ മാസ്റ്റെറും, ഒടുവില് ഗിരീഷ്‌പുത്തഞ്ചേരിയും... മലയാളത്തിന്റെ അനശ്വര ഇതിഹാസങ്ങളുടെ ഓര്‍മകളിലേക്ക് ഈ ഏകാദശിയില്‍ അവസാനം ഇതാ നെറ്റിയില്‍ നിറയെ ഭസ്മക്കുറികളുമായി രുദ്രാക്ഷ മാലകളണിഞ്ഞ സ്വാമി എന്ന സംഗീത ലോകവും ..!!


ഹൃദയ സരസ്സിലെ പ്രണയ പുഷ്പവും, വൈക്കത്തഷ്ടമി നാളിലെ വഞ്ചിക്കാരിയും, കാട്ടിലെ പാഴ്മുളം തന്ടുമൊക്കെ ഒരിക്കലെങ്കിലും മൂളിയിട്ടുള്ള ഓരോ മലയാളിക്കും പാട്ടിന്റെ പാലാഴി തീര്‍ത്ത ഇതിഹാസം ഒരു നഷ്ടമാകും ..

              പഴമയാണല്ലോ പാട്ടിന്റെ വീര്യം…..!!